Kanakamala Pilgrim Center

ചരിത്രം
ക്രിസ്തുശിഷ്യനായ തോമാശ്ലീഹാ തൻ്റെ പ്രാർത്ഥനയ്ക്കായി മലയാറ്റൂർ മലയും കനകമലയും ചിന്നമലയും പറങ്കിമലയും സങ്കേതങ്ങളാക്കിയി രുന്നു എന്ന വിശ്വാസപാരമ്പര്യമാണ് കനകമലയ്ക്ക് പ്രസക്തിയും കുരിശുമല തീർത്ഥാടനത്തിന് പ്രാധാന്യമേറാനും കാരണം. തൃശൂർ ജില്ല യിലെ ഏക കുരിശുമുടി തീർത്ഥാടനകേന്ദ്രമാണ് കനകമല.
പാരമ്പര്യം
എ.ഡി.52 നവംബർ 21 കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ മാർതോമാശ്ലീഹാ കൊടുങ്ങല്ലൂരിലും പറവൂരിലും പള്ളികൾ സ്ഥാപിച്ച് തന്റെ സുവിശേഷ വേലകൾക്ക് തുടക്കം കുറിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളിലെ തൻ്റെ സുവിശേഷയാത്രകൾക്കിടയിൽ പ്രാർത്ഥനയ്ക്കായി മലകളും കുന്നു കളും തെരഞ്ഞെടുത്ത ശ്ലീഹ കൊടുങ്ങല്ലൂരിൽനിന്നും ദൃശ്യമാകുന്ന കനകമലയിൽ പ്രാർത്ഥിച്ചിരുന്നു എന്ന വിശ്വാസത്തിന് ശക്തിയാർജ്ജി ക്കുന്ന പാരമ്പര്യമാണുളളത്.

തീർത്ഥാടനാരംഭം
കോടശ്ശേരി കൂമ്പൻ എന്നറിയപ്പെടുന്ന കനകമല കുരിശുമലയിൽ ശ്ലീഹ പ്രാർത്ഥിക്കാ നായി തെരഞ്ഞെടുത്തു എന്ന് പറയപ്പെടുന്ന സ്ഥലത്ത് 1940-ൽ അത്ഭുതാവഹമായ ഒരുപ്രകാശം കാണുകയും, അന്ന് പേരാമ്പ്ര പള്ളി വികാരിയായിരുന്ന വലിയവീട്ടിൽ അന്തപ്പനച്ചനും വിശ്വാസികളും മലകയറി ഇത് ബോധ്യപ്പെടുകയും ചെയ്തു. മലമുക ളിലെ വിരിഞ്ഞ പാറയിൽ എ.ഡി 1-ാം നൂറ്റാരാളം പഴക്കമുന്ന് തോന്നുന്ന കരിങ്കല്ലിൽ കൊത്തിയ കുരിശ് അവർ കൂ. (പ്രകാശത്തിൻറെ ഉറവിടം കത്തിയ വികാരിയച്ചനും ജനങ്ങളും അവിടെ മുട്ടുകുത്തി പ്രാർത്ഥിച്ച് ഒരു മരക്കുരിശ് സ്ഥാപിച്ചു. ആ വർഷം തന്നെ കുരുശിമുടിയിലേക്ക് തീർത്ഥാടനം ആരംഭിച്ചു.
1941-ൽ കുരിശ് ക സ്ഥലത്ത് താൽക്കാലികമായി ഒരു കപ്പേള സ്ഥാപിച്ചു. വർഷംതോറും വലിയനോമ്പിന്റെ കാല ഘട്ടത്തിൽ ആയിരക്കണക്കിനു ഭക്തർ മലകയറി പ്രാർത്ഥിക്കാൻ തുടങ്ങി. 1942-ൽ മല യിലേക്കുളള വഴിയിൽ പതിനാല് മരക്കുരിശുകൾ സ്ഥാപിച്ച് കുരിശിൻ്റെ വഴിയൊരുക്കി പിന്നീട് 1962-ൽ താൽക്കാലിക കപ്പേളയ്ക്കുപകരം ഇപ്പോഴുള്ള ദേവാലയത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. 1965 മെയ് 5ന് ഇവിടെ പ്രഥമദിവ്യബലിയർപ്പിച്ചു. ആൻ്റണി ചിറയത്തച്ചന്റെ കഠിനപ രിശ്രമത്തിൻ്റെ ഫലമാണ് ഇന്ന് മലമുകളിൽ കാണുന്ന ദേവാലയം. എല്ലാവർഷവും തീർത്ഥാടകർക്കൊപ്പം അഭിവന്ദ്യ പിതാക്കൻമാരും കുരിശു മുടി കയറി ബലിയർപ്പിക്കുന്നു.

മലകയറ്റം
സമുദ്രനിരപ്പിൽനിന്നും 1107 അടി ഉയരത്തിലുള്ള കനകമലയുടെ നെറുകയിലെത്തിയാൽ കേരളത്തിൻ്റെ പ്രകൃതിരമണീയത മുഴുവൻ കാസ്വദി ക്കാനാവും. ഒന്നേകാൽ കിലോമീറ്റർ ദൂരത്തിൽ ഭാരമേറിയ കുരിശും ചുമന്ന് മലകയറിയെത്തുന്ന തീർത്ഥാടകർക്ക് മാർ തോമാശ്ലീഹായുടെ പാദ സ്പർശനമേറ്റ കുരിശുമിടിയിലെത്തുമ്പോൾ കനകമല മുത്തപ്പൻ്റെ അനുഗ്രഹസായൂജ്യം ലഭിക്കും.
കനകമല സെൻ്റ് ആൻറണീസ് ഇടവക പള്ളി യോടനുബന്ധിച്ചുള്ള ഈ തീർത്ഥാനകേന്ദ്രത്തിലെ മലകയറ്റത്തിന് വർഷംതോറും തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ നോമ്പുകാലഘട്ടങ്ങളിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് മലകയറ്റത്തിനെത്തിയത്. അടിവാരം പള്ളിയിൽ തീർത്ഥാടകർക്കൊരുക്കുന്ന നേർച്ച ഭക്ഷണത്തിൽ പങ്കുകൊള്ളുന്നവരുടെ കണക്കു മാത്രമാണിത്. ഒട്ടേറെപ്പേർ ഇതിൽ പങ്കുകൊള്ളാതെ കണക്കിൽപ്പെടാതെ പോകുന്നവരുമു്. വിഭൂതി ദിനത്തിൻ്റെ തലേ ഞായറാഴ്‌ചയാണ് കനകമല തീർത്ഥാടനം ആരംഭിക്കുന്നത്. ഉയിർപ്പുഞായറിനുശേഷമുള്ള പുതുഞായർ വരെ ഇത് അണമുറിയാതെ തുടർന്നുകൊിരിക്കും.


